വർക്കല: ജോലിക്കിടെ കാൽവഴുതി കിണറ്റിൽ വീണുപോയയാളെ രണ്ടാം ദിവസം ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വർക്കല എം.ജി കോളനിയിൽ മനോജാണ് (41) മരണമുഖത്തുനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
വർക്കല ശ്രീനിവാസപുരത്ത് കിണർ വൃത്തിയാക്കുന്നതിനിടെയാണ് കാൽ വഴുതി മനോജ് കിണറ്റിൽ വീണത്. പമ്പ്സെറ്റിൽ കെട്ടിയിരുന്ന കയറിൽ പിടികിട്ടിയതിനാലാണ് ഇയാൾ രക്ഷപ്പെട്ടത്. കയറിൽ തൂങ്ങി ഒരുദിവസം മുഴുവൻ കിണറ്റിൽ മരണത്തെ മുഖാമുഖം കണ്ടശേഷമാണ് മനോജ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്.
